Pages

Friday, November 1, 2013

ദക്ഷിണായനം



ഗുരുവിന്റെ സ്വാസ്ഥ്യം കെടുത്തും കാടന്റെ പാടവം
വിദ്യ തന്നെ ദക്ഷിണയായ് കവർന്നെടുത്തു മഹാഗുരു .
വില്ലാളിക്ക് മൃതിസമാനം പെരുവിരൽച്ചേദനം
ഉന്നതകുലജാതനാം പ്രിയശിഷ്യന് ഒന്നാമാനാവണം .

പ്രതിഭകൾ പിറക്കരുത് അധ:കൃതയോനിയിൽ
ഹിഡിംബി പുത്രർക്ക് ജന്മം തന്നെ ദക്ഷിണയാവണം 
വേട്ടനായ്ക്കളെ തിരിച്ചറിയണം കറുത്തവൻ
കുരക്കുന്ന വായിൽ അമ്പെയ്ത് നിറയ്ക്കണം .

ഗുരുവിനെ തേടിയലയുന്നു ആരണ്യവാസിയിന്നും
ഉണങ്ങാത്ത പെരുവിരൽ മുറിവുമായ്‌
മരണം മണക്കും കുരുക്ഷേത്ര നിലങ്ങളിൽ.


മരണമില്ലാത്ത  മകന്റെ മരണമറിഞ്ഞ്
മരണം വരിച്ചതും ഗുരുവരൻ
ധർമ്മാവതാരമാം ശിഷ്യന്റെ ദക്ഷിണ .
അറിയാതെപോവുന്നു ഗുരുക്കളും
കാലവും പ്രച്ഛന്നവേഷങ്ങളെ .

ദക്ഷിണക്കില്ല  ദയയും ദാക്ഷിണ്ണ്യവും
ദക്ഷിണക്കില്ല  മതവും പ്രത്യയശാസ്ത്രവും
ദക്ഷിണയില്ലാതില്ല അറിവുമർത്ഥവും
ദക്ഷിണായനങ്ങൾക്കില്ല ഋതുഭേദങ്ങളും .









 

No comments:

Post a Comment