Pages

Sunday, February 12, 2012

നീ



തീര്‍ത്ഥമായി നിന്നശ്രുകണങ്ങളെന്‍
ആത്മദലങ്ങളില്‍ പടരവേ ,
പ്രാണയാര്ദ്രമായ് പാടുന്നു  ഹൃദയ തന്ത്രികള്‍ 
ഏകാന്ത മധുരമൊരു സുഖദ നൊമ്പരം .

നിശാഗന്ധിയെ  നിലാവ് ചുംബിചുണര്ത്തും രാവില്‍ 
നിന്‍ രാഗ സ്മ്രിതികളില്‍ ഉള്ളം തുളുമ്പുന്നു .
അജ്ഞാത സുന്ദരമേതോ  യമുനാ തടത്തില്‍ -
ഞാനൊരു  നീലകടമ്പായ്  പൂത്തുലയുന്നു .

രാത്രിമഴയായ് പെയ്തിറങ്ങുന്നു 
നിന്‍ നിഗൂഡസ്മിതമെന്‍  ദാഹാ ര്ത്ത വിപിനങ്ങളില്‍ .
ചേര്‍ത്തുവെക്കുന്നു  നിന്‍ പ്രണയത്തിന്‍ 
വളപ്പൊട്ടുകള്‍ എന്നന്തരാത്മാവില്‍ 
അന്തമറ്റ  ജന്മാന്തരങ്ങള്‍ക്കായ്‌....